ഹൈദരാബാദ്: തെലുങ്കാന സംസ്ഥാന രൂപീകരണത്തെ ഇന്ത്യ-പാക്കിസ്ഥാൻ വിഭജനത്തോട് ഉപമിച്ച ബിജെപി എംപി തേജസ്വി സൂര്യ ക്ഷമാപണം നടത്തിയില്ലെങ്കിൽ സംസ്ഥാനത്ത് കാലുകുത്താൻ അനുവദിക്കില്ലെന്ന് കോൺഗ്രസ്. ക്ഷമാപണം നടത്താതെ തേജസ്വി തെലുങ്കാനയിൽ എത്തിയാൽ ശക്തമായ പ്രതിഷേധം നേരിടുമെന്ന് മുതിർന്ന നേതാവ് ബൽമൂർ വെങ്കിട്ട് മുന്നറിയിപ്പ് നൽകി.
തേജസ്വിയുടെ പ്രസ്താവന തെലുങ്കാനയിലെ ജനങ്ങളെ ആഴത്തിൽ വേദനിപ്പിക്കുന്നതാണ്. ഇത് തെലുങ്കാനയോടുള്ള ബിജെപിയുടെ യഥാർഥ മനോഭാവമാണ് കാണിക്കുന്നത്. ഈ വിവാദ പരാമർശത്തെ തള്ളിക്കളയാൻ ബിജെപി നേതൃത്വം ഇതുവരെ തയാറായിട്ടില്ലെന്നും ബൽമൂർ വെങ്കിട്ട് പറഞ്ഞു.